crops destruction due to torrential rain

 
-
India

കൃഷി നശിച്ചവർക്ക് 2,215 കോടിയുടെ സർക്കാർ സഹായം

മഹാരാഷ്ട്രയിലെ 31,64,000 കർഷകർക്കാണ് ധനസഹായം ലഭിക്കുക.

മുംബൈ: മഹാരാഷ്ട്രടയിൽ കനത്ത മഴയിൽ വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 31,64,000 കർഷകർക്കാണ് ധനസഹായം ലഭിക്കുക. ഇതിനായി 2,215 കോടി അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.

1829 കോടി ഇതിനകം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി. 65 ലക്ഷത്തിലധികം ഹെക്റ്റർ കൃഷിഭൂമിക്കാണ് നാശനഷ്ടം സംഭവിച്ചത്.

എന്നാൽ, സഹായം പര്യാപ്തമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു കർഷകന് ഏകദേശം അൻപതിനായിരം രൂപയെങ്കിലും നൽകണമെന്നാണ് അഖിലേന്ത്യ കിസാൻ സഭ സെക്രട്ടറി അജിത് നവാലെ ആവശ്യപ്പെട്ടത്.

പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നീ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഭക്ഷണം, താമസ സൗകര്യം, കുടിവെള്ളം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും ഫഡ്നവിസ് പറഞ്ഞു

മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സുനിൽ കുമാറിനെ മാറ്റി

വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ബിജെപി കൗൺസിലറുടെ ആത്മഹത്യ; സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു