Mahua Moitra 
India

പാർലമെന്‍റിൽനിന്നു പുറത്താക്കിയതിനെതിരേ മഹുവ സുപ്രീം കോടതിയിലേക്ക്

ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം

ന്യൂഡൽഹി: പാർലമെന്‍റിൽ അദാനിക്കെതിരേ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിന്‍റെ പേരിൽ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ഇതിനെതിരേ ഹർജി നൽകാനാണ് മഹുവ ഉദ്ദേശിക്കുന്നത്. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം.

ആരോപണമുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെയും തന്‍റെ മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്‌റായിയെയും ക്രോസ് വിസ്താരം ചെയ്യാൻ എത്തിക്സ് കമ്മിറ്റി തന്നെ അനുവദിച്ചില്ലെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ തന്നോട് അനുചിതമായ ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് കമ്മിറ്റിക്കു മുന്നിൽ നിന്ന് മഹുവ ഇറങ്ങിപ്പോകുക വരെ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പുറത്താക്കാൻ ശുപാർ ചെയ്തുകൊണ്ട് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്‍റിൽ സമർപ്പിക്കുന്നത്. ഇത്തരമൊരു ശുപാർശ നൽകാനും എത്തിക്സ് കമ്മിറ്റിക്ക് അവകാശമില്ലെന്നും മഹുവ പറയുന്നു.

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും