പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

 
India

ചരിത്രം!! എസ്ഐആറിനെതിരേ വക്കീൽ കോട്ടിടാൻ മുഖ്യമന്ത്രി മമത ബാനർജി

നേരിട്ട് ഹാജരായി വാദിക്കാൻ സുപ്രീം കോടതിയിൽ മമത അനുമതി തേടിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച സുപ്രീം കോടതിയിൽ മമത നേരിട്ട് ഹാജരാവും. ബംഗാൾ എസ്ഐആറിൽ വലിയ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പെറ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് എസ്ഐആറിനെതിരേ മമത സുപ്രീം കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരായി വാദിക്കാൻ മമത അനുമതി തേടിയിരുന്നു. കോടതി ഇത് അനുവദിക്കുകയും ചെയ്തതോടെ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി മമത മാറും.

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനരവലോകന പ്രക്രിയ പൂർണമായും ഒഴിവാക്കണമെന്നും 2025 ലെ പട്ടികയെ അടിസ്ഥാനമാക്കി 2026 ൽ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നും ആവശ്യമുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 1970 കോൽക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളെജ് ഓഫ് ലോയിൽ നിന്ന് നിയമ ബിരുദം പാസായ ആളാണ് മമത ബാനർജി. 2003 വരെ ഇവർ കോടതിയിൽ പ്രാക്‌ടീസും ചെയ്തിരുന്നു.

ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർധിപ്പിച്ചു

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് നരേന്ദ്ര മോദി സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ

പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്; ബിജെപിയുടെ ബി ടീമാണ് കോൺഗ്രസെന്ന് ബിനോയ് വിശ്വം

ഷെയ്ഖ് ഹസീന ഇന്ത‍്യയിൽ നിന്നും ബംഗ്ലാദേശിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ‍്യതയുണ്ടെന്ന് മന്ത്രി

ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് ആറ് ശതമാനം വരെ കുറയാമെന്ന് കേന്ദ്ര സര്‍ക്കാര്‍