‌പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

 

freepik

India

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

2025 ഒക്റ്റോബറിലാണ് പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിൽ പരാതി നൽകിയത്.

നീതു ചന്ദ്രൻ

കോൽക്കത്ത: പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കോടതി വളപ്പിൽ വച്ചു തന്നെ അതിജീവിതയെ വിവാഹം കഴിച്ചു. പശ്ചിമബംഗാളിലെ ബൊൻഗാവ് സബ് ഡിവിഷണൽ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയായ അതിജീവിതയെ വിവാഹം കഴിക്കാമെന്ന നിർദേശത്തെ അതിജീവിതയുടെ ബന്ധുക്കൾ അംഗീകരിച്ചതോടെയാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.

ആയിരം രൂപയുടെ ബോണ്ടിൽ ജഡ്ജി കല്ലോൽ കുമാർ ദാസാണ് ജാമ്യം നൽകിയത്. അതിജീവിതയുടെ കുടുംബാംഗങ്ങളിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന കുറിപ്പും ഒപ്പിട്ടു വാങ്ങിയിരുന്നു.

2025 ഒക്റ്റോബറിലാണ് പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പിന്നീട് വിവാഹം കഴിക്കാമെനന് വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതി. കഴിഞ്ഞ നാലു മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു

ജഡേജയും ജയ്സ്വാളും അല്ല; പുതിയ ക‍്യാപ്റ്റനെ തെരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ടിവികെ റാലിക്കിടെ മഹാരാഷ്ട്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടവരോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി