India

രാജ്യാന്തര തലത്തിൽ നാണക്കേട്; കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി

കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

MV Desk

ന്യൂഡൽഹി: വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. രാജ്യത്തെ തന്നെ ഏറ്റവും മോശമായ വനംവകുപ്പാണ് കേരളത്തിലെതെന്ന് അവർ കുറ്റപ്പെടുത്തി.

'വന്യമൃഗങ്ങളോട് ക്രൂരത' എന്നതാണ് കേരളത്തിന്‍റെ നയം. കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള പെരുമാറ്റത്തിൽ രാജ്യാന്തര തലത്തിൽ കേരളം ഇന്ത്യയെ നാണം കെടുത്തുകയാണെന്നും അവർ വിമർശിച്ചു. കോഴിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റിൽ വീണത്. മയക്കുവെടിവെച്ച് കരടിയെ പുറത്തെടുത്ത് വനത്തിൽ വിടാനായിരുന്നു തീരുമാനമെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി ചാവുകയായിരുന്നു.

ലോകകപ്പ് തൂക്കാൻ വന്ന ഇംഗ്ലീഷ് സിംഹങ്ങളെ കൂട്ടിലടച്ച് കംഗാരുപ്പട; ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസീസ് വനിതകൾ

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം