India

മണിപ്പൂർ കലാപം: മരണം 54 ആയി

ചുരന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ 5 കലാപകാരികൾ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു

MV Desk

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചവരിൽ 16 പേരുടെ മൃതദേഹം ചുരചന്ദപുർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 പേരുടെ മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംഘർഷാവസ്ഥ പരിഹരിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ചുരന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ 5 കലാപകാരികൾ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി പതിമൂവായിരത്തിലധികം പേരെ സുരക്ഷിത സ്ഥാപനങ്ങളിലേക്കു മാറ്റിയതായി സൈന്യം അറിയിച്ചിരുന്നു. സംഘർഷം വ്യാപിച്ചതോടെ അതിർത്തിമേഖലകളിലുള്ള ആയിരത്തിലധികം പേർ അസമിലേക്ക് പലായനം ചെയ്തു.

കൂട്ടരാജി, കുതികാൽവെട്ട്, ട്വിസ്റ്റ്, വഴക്ക്, ഭീഷണി; അടിമുടി നാടകീയമായി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി

ഡൽഹിയിൽ 'ഓപ്പറേഷൻ ആഘാത്'; 24 മണിക്കൂറിനിടെ 606 പേർ അറസ്റ്റിൽ

സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ

"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി