നിമിഷപ്രിയ

 

file image

India

നിമിഷപ്രിയയുടെ പേരിൽ പണപ്പിരിവ്; കെ.എ. പോളിന്‍റെ പ്രചാരണം വ‍്യാജമെന്ന് വിദേശകാര‍്യ മന്ത്രാലയം

8.3 കോടി രൂപ നൽകണമെന്നായിരുന്നു കെ.എ. പോളിന്‍റെ എക്സ് പോസ്റ്റ്

Aswin AM

ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ‍്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര‍്യ മന്ത്രാലയം.

വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്നായിരുന്നു സുവിശേഷകനും ഗ്ലോബൽ പീസ് ഇനിഷ‍്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോളിന്‍റെ എക്സ് പോസ്റ്റ്. 8.3 കോടി രൂപ നൽകണമെന്നായിരുന്നു എക്സ് പോസ്റ്റിലെ ആവശ‍്യം. എന്നാലിത് വ‍്യാജമാണെന്നാണ് വിദേശകാര‍്യമന്ത്രാലയം നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദം ഉന്നയിച്ച് കെ.എ. പോൾ രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയെ തിരിച്ചെത്തിക്കുന്നതിനായി യെമനിലേക്ക് സർക്കാർ പ്രതിനിധികളെ അയയ്ക്കാൻ പ്രധാനമന്ത്രി തയാറെടുക്കുകയാണെന്നും പോൾ പറഞ്ഞിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ