എം.കെ. സ്റ്റാലിൻ

 
India

ഗവർണർമാർക്കു സമയപരിധി നിശ്ചയിക്കുന്നതു വരെ വിശ്രമമില്ല: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

മൂന്നു മാസം സമയപരിധി നിശ്ചയിച്ച ഏപ്രിൽ എട്ടിലെ രണ്ടംഗ ബെഞ്ചിന്‍റെ വിധിയിലാണു രാഷ്‌ട്രപതി റഫറൻസ് തേടിയത്.

MV Desk

ചെന്നൈ: ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവർണർമാർക്കു സമയപരിധി നിശ്ചയിക്കുന്നതു വരെ വിശ്രമമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ‌ക്കും യഥാർഥ ഫെഡറലിസം തുടരുമെന്ന് ഉറപ്പിക്കാനുമാണു ഞങ്ങളുടെ സമരം. ഫലത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന തത്വങ്ങൾ ആവർത്തിച്ചുറപ്പിക്കുകയാണു ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിങ് സീറ്റിൽ ഇരിക്കേണ്ടതെന്ന അഭിപ്രായം ഇതാണു വ്യക്തമാക്കുന്നതെന്നും സ്റ്റാലിൻ.

ബില്ലുകളിൽ ഒപ്പുവയ്ക്കാൻ ഗവർണർമാർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് വെള്ളിയാഴ്ച രാഷ്‌ട്രപതിയുടെ റഫറൻസിനു നൽകിയ മറുപടിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മൂന്നു മാസം സമയപരിധി നിശ്ചയിച്ച ഏപ്രിൽ എട്ടിലെ രണ്ടംഗ ബെഞ്ചിന്‍റെ വിധിയിലാണു രാഷ്‌ട്രപതി റഫറൻസ് തേടിയത്. സമയപരിധി ഇല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയത് ഈ വിഷയത്തിൽ കോടതിയെ സമീപിച്ച തമിഴ്നാട് സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്കിടെയാണു സ്റ്റാലിന്‍റെ പ്രതികരണം.

ഡ്രൈവിങ് സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന സുപ്രീം കോടതിയുടെ പരാമർശം രണ്ട് അധികാര കേന്ദ്രങ്ങൾ പാടില്ലെന്നാണ് വ്യക്തമാക്കുന്നതെന്നു സ്റ്റാലിൻ. ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കണം. ബില്ലുകൾക്ക് " പോക്കറ്റ് വീറ്റോ' നൽകാൻ ഗവർണർക്ക് അധികാരമില്ല. നിയമനിർമാണത്തിലൂടെ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുന്നതു വരെ തനിക്കു വിശ്രമമില്ലെന്നും സ്റ്റാലിൻ.

ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത‍്യക്ക് ജയം

''സതീശൻ ഈഴവ വിരോധി''; സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തെളിവാണെന്ന് വെള്ളാപ്പള്ളി

മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് നൽകുന്ന സഹായം തുടരും; മാധ‍്യമ വാർത്തകൾ തെറ്റെന്ന് മന്ത്രി കെ. രാജൻ

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ