എസ്. ജയശങ്കർ

 

file

India

വെടിനിർത്തലിന് അപേക്ഷിച്ചത് ആരാണെന്നത് വ്യക്തം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

സിന്ധു നദീജലക്കരാർ മരവിപ്പിച്ചതു തുടരുമെന്നും ചർച്ച പാക്കിസ്ഥാൻ എപ്പോഴാണ് പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞുപോകുന്നത് എന്നു മാത്രമാണെന്നും ജയശങ്കർ പറഞ്ഞു.

ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഇനി ചർച്ച ഭീകരതക്കുറിച്ചു മാത്രമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയുടെ സമീപനം കരുത്തും വ്യക്തതയുമുള്ളതാണ്. മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ല. ചർച്ചകൾ നേരിട്ടുമാത്രം. ഇന്ത്യ നൽകിയ പട്ടികയിലുള്ള ഭീകരരെ കൈമാറാനും ഭീകരരുടെ താവളങ്ങളും പരിശീലനകേന്ദ്രങ്ങളും അടച്ചുപൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചു മാത്രമേ ചർച്ചയുള്ളൂ. ഇന്ത്യയ്ക്ക് അന്താരാഷ്‌ട്ര പിന്തുണയുണ്ട്.

പഹൽഗാം ആക്രമണത്തിന്‍റെ ആസൂത്രകരെ ശിക്ഷിക്കണമെന്നു യുഎൻ രക്ഷാസേന പ്രമേയം പാസാക്കിയിരുന്നു. മേയ് ഏഴിന് കുറ്റക്കാർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മൾ മറുപടി നൽകി. ഇന്ത്യൻ സേന പാക്കിസ്ഥാനിൽ നൽകിയ തിരിച്ചടിക്ക് ഉപഗ്രഹ ചിത്രങ്ങളാണു തെളിവ്. നമുക്കു കാര്യമായ നാശമുണ്ടാക്കാൻ അവർക്കു കഴിഞ്ഞില്ല.

വെടിനിർത്തലിന് അപേക്ഷിച്ചത് ആരാണെന്നത് വ്യക്തമാണ്. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതു തുടരുമെന്നും കശ്മീരിനെക്കുറിച്ചുള്ള ചർച്ച പാക്കിസ്ഥാൻ എപ്പോഴാണ് പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞുപോകുന്നത് എന്നു മാത്രമാണെന്നും ജയശങ്കർ പറഞ്ഞു.

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര

വീട്ടിൽ നിന്ന് മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ കേസ്; പൊലീസ് അറസ്റ്റ് ചെയ്തയാൾ നിരപരാധിയെന്ന് കണ്ടെത്തൽ

ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചു; ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു