പൊതിച്ചോറിനൊപ്പം അച്ചാറ് നൽകിയില്ല; ഹോട്ടൽ ഉടമസ്ഥന് 35,000 രൂപ പിഴ 
India

പൊതിച്ചോറിൽ അച്ചാർ ഇല്ല; ഹോട്ടൽ ഉടമയ്ക്ക് 35,000 രൂപ പിഴ

അച്ചാറ് ഒഴിവാക്കിയതിനാൽ 25 രൂപ തിരിച്ചു നൽകണമെന്ന് ഹോട്ടൽ ഉടമസ്ഥനോട് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടൽ ഉടമസ്ഥർ ഇതിനു വിസമ്മതിക്കുകയായിരുന്നു.

നീതു ചന്ദ്രൻ

ചെന്നൈ: പൊതിച്ചോറിനൊപ്പം അച്ചാറ് നൽകിയില്ലെന്ന പരാതിയിൽ ഹോട്ടൽ ഉടമസ്ഥർക്ക് 35,025 രൂപ പിഴയിട്ട് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ. തമിഴ്നാടടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശിയായ ആരോഗ്യസ്വാമിയുടെ പരാതിയിലാണ് നടപടി. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി വില്ലുപുരത്തെ ഹോട്ടലിൽ നിന്ന് 25 പൊതിച്ചോറുകളാണ് ആരോഗ്യസ്വാമി വാങ്ങിയത്. 2000 രൂപയായിരുന്നു ആകെ വില. രസീറ്റിന് പകരം ഒരു കടലാസിൽ എഴുതിയാണ് ബിൽ നൽകിയത്. പൊതിയഴിച്ച് കഴിക്കാൻ തുടങ്ങിയപ്പോഴാണ് അച്ചാറില്ലെന്ന് മനസിലായത്. ഒരു രൂപ വിലയുള്ള അച്ചാറുകളാണ് പൊതിച്ചോറിൽ വയ്ക്കാതിരുന്നത്.

25 പൊതിച്ചോറിൽ നിന്നും അച്ചാറ് ഒഴിവാക്കിയതിനാൽ 25 രൂപ തിരിച്ചു നൽകണമെന്ന് ഹോട്ടൽ ഉടമസ്ഥനോട് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടൽ ഉടമസ്ഥർ ഇതിനു വിസമ്മതിക്കുകയായിരുന്നു. ഇതോടെ വില്ലുപുരം ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനിൽ സ്വാമി പരാതി നൽകി. ആരോഗ്യസ്വാമിക്കുണ്ടായ ബുദ്ധിമുട്ടിന് 30,000 രൂപയും വ്യവഹാര ചെലവിനായി 5000 രൂപയും അച്ചാറിന്‍റെ വിലയായ 25 രൂപയും അടക്കം തിരിച്ചു കൊടുക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

തുകയുടെ യഥാർഥ റസീറ്റ് അടക്കം വിധി വന്ന് 45 ദിവസത്തിനകം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം 9 ശതമാനം വീതം പലിശ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ