Pigeon- Representative Images 
India

ചാരപ്രവർത്തനമെന്ന് സംശയം: പ്രാവിനെ കസ്റ്റഡിയിൽ വച്ചത്ത് 8 മാസം; ഒടുവിൽ മോചനം

അന്വേഷണ കാലയളവിൽ ഒരു ആശുപത്രിയിലാണ് പ്രാവിനെ സുരക്ഷിതമായി പാർപ്പിച്ചിരുന്നത്

മുംബൈ: ചാരപ്രവർത്തനത്തിനെത്തിയെന്ന് സംശയിച്ച് 8 മാസത്തോളം കസ്റ്റഡിയിൽ വച്ചിരുന്ന പ്രാവിനെ തുറന്നു വിട്ടു. ചിറകിൽ ചൈനീസ് ലിപിയോട് സാദൃശ്യമുള്ള സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ തുറമുഖത്തു നിന്നുമാണ് പ്രാവിനെ പിടികൂടിയത്. പിന്നാലെ ചാരപ്രവർത്തനത്തിന് കേസെടുത്ത് പ്രാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് 8 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കുറ്റം ഒഴിവാക്കി പ്രാവിനെ മോചിപ്പിക്കുകയായിരുന്നു.

അന്വേഷണ കാലയളവിൽ ഒരു ആശുപത്രിയിലാണ് പ്രാവിനെ സുരക്ഷിതമായി പാർപ്പിച്ചിരുന്നത്. 2016 ൽ പാക്കിസ്ഥാന് സമീപത്തുവച്ച് മറ്റൊരു പ്രാവിനെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശമുള്ള ഒരു കുറിപ്പ് പ്രാവിൽനിന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു