പുരി ക്ഷേത്രത്തിലെ മരണം; കലക്റ്ററെയും എസ് പിയെയും സ്ഥലം മാറ്റി, പൊലീസുകാർക്ക് സസ്പെൻഷൻ

 
India

പുരി ക്ഷേത്രത്തിലെ മരണം; കലക്റ്ററെയും എസ് പിയെയും സ്ഥലം മാറ്റി, പൊലീസുകാർക്ക് സസ്പെൻഷൻ

സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കലക്റ്ററെയും എസ്പിയെയും സ്ഥലം മാറ്റി സർക്കാർ. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കലക്റ്റർ സിദ്ധാർഥ് ശങ്കർ സ്വെയിൻ, എസ് പി വിനീത് അഗർവാൾ എന്നിവടെ അടിയന്തരമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മോഹൻ മാഞ്ജി വ്യക്തമാക്കി.

ഡിസിപി ബിഷ്ണു പട്ടി, കമാൻഡന്‍റ് അജയ് പധി എന്നിവർക്കാണ് സസ്പെൻഷൻ. ഖുർദാ ജില്ലാ കലക്റ്റർ ചഞ്ചൽ റാണയാണ് പുരിയിലെ പുതിയ കലറഅറർ. പിനാക് മിശ്ര എസ് പിയുടെ ചുമതല ഏറ്റെടുക്കും.

സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രഥയാത്ര കാണാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതാണ് ദുരന്തത്തിന് ഇടയാക്കിയത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍