.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പുരി ക്ഷേത്രത്തിലെ മരണം; കലക്റ്ററെയും എസ് പിയെയും സ്ഥലം മാറ്റി, പൊലീസുകാർക്ക് സസ്പെൻഷൻ

 
India

പുരി ക്ഷേത്രത്തിലെ മരണം; കലക്റ്ററെയും എസ് പിയെയും സ്ഥലം മാറ്റി, പൊലീസുകാർക്ക് സസ്പെൻഷൻ

സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

നീതു ചന്ദ്രൻ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കലക്റ്ററെയും എസ്പിയെയും സ്ഥലം മാറ്റി സർക്കാർ. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കലക്റ്റർ സിദ്ധാർഥ് ശങ്കർ സ്വെയിൻ, എസ് പി വിനീത് അഗർവാൾ എന്നിവടെ അടിയന്തരമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മോഹൻ മാഞ്ജി വ്യക്തമാക്കി.

ഡിസിപി ബിഷ്ണു പട്ടി, കമാൻഡന്‍റ് അജയ് പധി എന്നിവർക്കാണ് സസ്പെൻഷൻ. ഖുർദാ ജില്ലാ കലക്റ്റർ ചഞ്ചൽ റാണയാണ് പുരിയിലെ പുതിയ കലറഅറർ. പിനാക് മിശ്ര എസ് പിയുടെ ചുമതല ഏറ്റെടുക്കും.

സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രഥയാത്ര കാണാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതാണ് ദുരന്തത്തിന് ഇടയാക്കിയത്.

കേരളമടക്കം 5 സംസ്ഥാനങ്ങൾ‌ ഇലക്ഷൻ ചൂടിലേക്ക്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് 4 ന്

കപ്പ തിന്നാൻ വന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം; ജോസഫ് പാംപ്ലാനി

കവടിയാർ കൊട്ടാരത്തിലെ അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി; പരാതി നൽകി ഗൗരി ലക്ഷ്മി ബായ്

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

തരൂരിനും അതൃപ്തി; തിരുവനന്തപുരത്തെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതായി പരാതി