Symbolic Image 
India

പേവിഷബാധയേറ്റ പെൺകുട്ടി 40 ഓളം പേരെ കടിച്ചതായി റിപ്പോർട്ട്

പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങിയെങ്കിലും വീട്ടുകാർ അത് അവഗണിച്ചു.

യുപി: പേവിഷബാധയേറ്റ പെൺകുട്ടി മരിക്കുന്നതിന് മുമ്പായി 40 പേരെയോളം കടിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ഗ്രാമവാസികൾ ആശങ്കയിലായി. ഉത്തർപ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം. രണ്ടര വയസുള്ള പെൺകുഞ്ഞാണ് രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ നായ ചത്തു.

കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കേണ്ടതിനു പകരം വീട്ടുകാർ നാട്ടു വൈദ്യനെയാണ് കാണിച്ചത്. എന്നാൽ വീട്ടിൽ തിരിത്തെിയ ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങി. എന്നാൽ വീട്ടുകാർ അത് അവഗണിച്ചു.

തുടർന്ന് രണ്ടാഴ്ചയ്ക്കിടെയായി കുട്ടി 40 ഓളം ആളുകളെ കടിക്കുകയും മാന്തുകയും ചെയ്തു. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെൺകുട്ടിയെ ത്സാന്‍സിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടാതെ കടിയേറ്റവർ കുത്തിവെയ്പ്പ് എടുത്തതായും റിപ്പോർട്ടുണ്ട്.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ