Symbolic Image 
India

പേവിഷബാധയേറ്റ പെൺകുട്ടി 40 ഓളം പേരെ കടിച്ചതായി റിപ്പോർട്ട്

പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങിയെങ്കിലും വീട്ടുകാർ അത് അവഗണിച്ചു.

യുപി: പേവിഷബാധയേറ്റ പെൺകുട്ടി മരിക്കുന്നതിന് മുമ്പായി 40 പേരെയോളം കടിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ഗ്രാമവാസികൾ ആശങ്കയിലായി. ഉത്തർപ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം. രണ്ടര വയസുള്ള പെൺകുഞ്ഞാണ് രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ നായ ചത്തു.

കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കേണ്ടതിനു പകരം വീട്ടുകാർ നാട്ടു വൈദ്യനെയാണ് കാണിച്ചത്. എന്നാൽ വീട്ടിൽ തിരിത്തെിയ ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങി. എന്നാൽ വീട്ടുകാർ അത് അവഗണിച്ചു.

തുടർന്ന് രണ്ടാഴ്ചയ്ക്കിടെയായി കുട്ടി 40 ഓളം ആളുകളെ കടിക്കുകയും മാന്തുകയും ചെയ്തു. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെൺകുട്ടിയെ ത്സാന്‍സിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടാതെ കടിയേറ്റവർ കുത്തിവെയ്പ്പ് എടുത്തതായും റിപ്പോർട്ടുണ്ട്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു