രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്കെതിരേ രാഹുൽ ഗാന്ധി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്‍റെ പതനം ആഘോഷിച്ച് നേതാക്കളെയാണ് രാഹുൽ വിമർശിച്ചത്. മമത ബാനർജിയുടെ പതനത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാതിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ വലിയ ചുവടുവയ്പ്പാണെന്നും രാഹുൽ പറഞ്ഞു.
"കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അവർ ഒരു കാര്യം വ്യക്തമായി മനസുലാക്കണം - അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്‍റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇത് ഇന്ത്യയുടെ നിലനിൽപ്പിന്‍റെ പ്രശ്നമാണ്," എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മമതയുടെ വിമർശനം ശരിവച്ച രാഹുൽ പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയം തിരിമറിയിലൂടെയാണെന്ന് ആരോപിച്ചു. ഇതേ കാര്യം ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി പ്രയങ്ക ചതുർവേദിയുംരംഗത്തെത്തി.