പാക് ആക്രമണത്തിൽ അനാഥരായ 22 കുട്ടികളെ രാഹുൽ ഗാന്ധി ദത്തെടുക്കും

 

file image

India

പാക് ആക്രമണത്തിൽ അനാഥരായ 22 കുട്ടികളെ രാഹുൽ ഗാന്ധി ദത്തെടുക്കും

മേയിൽ പൂഞ്ച് മേഖല സന്ദർശിച്ച രാഹുൽ ഗാന്ധി, പാക്കിസ്ഥാന്‍റെ ആക്രമണത്തിൽ അനാഥരായ കുട്ടികളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തിൽ മാതാപിതാക്കളെയോ ഉറ്റവരെയോ നഷ്ടപ്പെട്ട 22 ഓളം കുട്ടികളെയാണ് ദത്തെടുക്കുക.

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തെത്തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്നും, ബിരുദം പൂർത്തിയാക്കുന്നതുവരെ പിന്തുണ തുടരുമെന്നും ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേയിൽ പൂഞ്ച് മേഖല സന്ദർശിച്ച രാഹുൽ ഗാന്ധി, പാക്കിസ്ഥാന്‍റെ ആക്രമണത്തിൽ അനാഥരായിപ്പോയ കുട്ടികളെ കണ്ടെത്താൻ പ്രാദേശിക പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി 22 കുട്ടികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇവരെ ഏറ്റെടുക്കുന്നതായി രാഹുൽ ഗാന്ധി അറിയിച്ചത്.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു