ഛത്തിസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

 
file image
India

ഛത്തിസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്ന് എകെ47 തോക്കും, ഇൻസാസ്, എസ്എൽആർ റൈഫിളുകളുമടക്കം ആയുധങ്ങൾ കണ്ടെടുത്തു

Namitha Mohanan

റായ്‌പുര്‍: ഛത്തിസ്‌ഗഡിലെ ബസ്തർ മേഖലയിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ രക്ഷാസേന വധിച്ചു. സുക്മയിൽ 12 പേരും ബീജാപുരിൽ രണ്ടു പേരുമാണു കൊല്ലപ്പെട്ടത്. ഏറെക്കാലമായി രക്ഷാസേന തേടിക്കൊണ്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മംഗ്തു, ഹംഗ മഡ്കം എന്നിവരും കൊല്ലപ്പെട്ടെന്ന് അധികൃതർ.

ബസ്‌തര്‍ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടൽ. മൂന്നു മണിക്കൂറോളം വെടിവയ്പ്പ് നീണ്ടു നിന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. .

ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്ന് എകെ47 തോക്കും, ഇൻസാസ്, എസ്എൽആർ റൈഫിളുകളുമടക്കം ആയുധങ്ങൾ കണ്ടെടുത്തു.

ഈ വർഷം ഇതാദ്യമാണു ഛത്തിസ്ഗഡിൽ നക്സലുകളുമായി ഏറ്റുമുട്ടൽ. മാർച്ച് 31ന് രാജ്യം നക്സൽ മുക്തമാക്കുമെന്നാണു കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഛത്തിസ്ഗഡിൽ 285 നക്സലുകളെ വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ കന്ധമൽ ജില്ലയിൽ നടന്ന വെടിവയ്‌പ്പിലാണ് ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു

"ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ആർക്കു വേണ്ടിയാണ് ഭരിക്കുന്നത്"; പ്രിയദർശിനി വിവാദത്തിൽ പ്രതികരിച്ച് കെ.ബി. ഗണേഷ് കുമാർ

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കേരളത്തിൽ ഓഗസ്റ്റിലെ ആദ്യ നാല് ദിവസത്തിൽ ലഭിച്ചത് 181 ശതമാനം അധികമഴ

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ച് ഇന്ത്യ

കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി