'മനുഷ്യത്വരഹിതം'; പ്രയാഗ്‌രാജിൽ വീടുകൾ തകർത്തതിനെതിരേ സുപ്രീംകോടതി, 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം

 
India

'മനുഷ്യത്വരഹിതം'; പ്രയാഗ്‌രാജിൽ വീടുകൾ തകർത്തതിനെതിരേ സുപ്രീംകോടതി, 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം

ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി

ന്യൂഡൽഹി: പ്രയാഗ്‌രാജിൽ വീടുകൾ ഇടിച്ചു തകർത്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഡെവലപ്മെന്‍റ് അഥോറിറ്റിയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ തകർത്ത വീടിന്‍റെ ഉടമകൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. അത്യന്തം മനുഷ്യരഹിതവും അന്യായവുമായ പ്രവൃത്തിയെന്നാണ് സുപ്രീം കോടതിയുടെ പരാമർശം.

ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും കോടതി വ്യക്തമാക്കി.

2023ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്‍റെ സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രദേശത്തെ വീടുകൾ തകർത്തത്. അഡ്വക്കേറ്റ് സുൽഫിക്കൽ ഹൈദർ, പ്രൊഫസർ അലി അഹമ്മദ്, എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു