India

ബിഹാറിലെ ജാതി സർവേയ്ക്ക് സ്റ്റേ

ജാതി സർവെ ജാതി സെൻസസിനു സമാനം. സെൻസസ് നടത്താൻ അവകാശം കേന്ദ്ര സർക്കാരിനു മാത്രം: പറ്റ്ന ഹൈക്കോടതി

ന്യൂഡൽഹി: ബിഹാറിൽ നിതീഷ്‌കുമാർ സർക്കാർ ആരംഭിച്ച ജാതി സർവേയ്ക്ക് പറ്റ്ന ഹൈക്കോടതി തടഞ്ഞു. ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് കോടതി വിലയിരുത്തി. സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറിൽ സംസ്ഥാന സർക്കാർ ജാതി സർവേ തുടങ്ങിയത്. രാജ്യത്ത് ജാതി സെൻസസ് ഏർപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ബിഹാറിൽ സർവേ നടത്താൻ തീരുമാനിക്കുകയായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാതി സെൻസസ് പൂർത്തിയാക്കാനുള്ള ശ്രമിത്തിനിടെയാണ് കോടതിയുടെ ഇടപെടൽ. ഒഡീഷയിലും സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയിരുന്നു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ