India

ബിഹാറിലെ ജാതി സർവേയ്ക്ക് സ്റ്റേ

ജാതി സർവെ ജാതി സെൻസസിനു സമാനം. സെൻസസ് നടത്താൻ അവകാശം കേന്ദ്ര സർക്കാരിനു മാത്രം: പറ്റ്ന ഹൈക്കോടതി

ന്യൂഡൽഹി: ബിഹാറിൽ നിതീഷ്‌കുമാർ സർക്കാർ ആരംഭിച്ച ജാതി സർവേയ്ക്ക് പറ്റ്ന ഹൈക്കോടതി തടഞ്ഞു. ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് കോടതി വിലയിരുത്തി. സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറിൽ സംസ്ഥാന സർക്കാർ ജാതി സർവേ തുടങ്ങിയത്. രാജ്യത്ത് ജാതി സെൻസസ് ഏർപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ബിഹാറിൽ സർവേ നടത്താൻ തീരുമാനിക്കുകയായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാതി സെൻസസ് പൂർത്തിയാക്കാനുള്ള ശ്രമിത്തിനിടെയാണ് കോടതിയുടെ ഇടപെടൽ. ഒഡീഷയിലും സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു