സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പർവേശ് ദുരാഗ്കർ

 
India

സുഖോയ് യുദ്ധവിമാനം തകർന്നു വീണുണ്ടായ അപകടം; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച വൈകിട്ടോടെ സുഖോയ് യുദ്ധവിമാനത്തിന്‍റെ സി​ഗ്നൽ നഷ്ടപ്പെട്ടിരുന്നു

Namitha Mohanan

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. അപകടത്തിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.

അസമിലെ ജോർഹട്ടിൽ നിന്ന് വ്യാഴാഴ്ചയായിരുന്നു വിമാനം പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്‍റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. ഉടൻ തന്നെ വ്യോമ സേന പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ, വിമാനത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു.

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി