'മാറിടത്തിൽ കടന്നു പിടിക്കുന്നത് ബലാത്സംഗമല്ല'; അലഹാബാദ് ഹൈക്കോടതി വിധി മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി, വിധിക്ക് സ്റ്റേ

 

file image

India

'മാറിടത്തിൽ കടന്നു പിടിക്കുന്നത് ബലാത്സംഗമല്ല'; അലഹാബാദ് ഹൈക്കോടതി വിധി മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി, വിധിക്ക് സ്റ്റേ

വിവാദ വിധിക്കെതിരേ നൽകിയ ഹർജി ജസ്റ്റിസുമാരായ ബേല എം ത്രിവേദ്, പി.ബി.വരാലെ എന്നിവർ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിക്കുന്നതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടത് ജഡ്ജിയുടെ നിലപാടിനെതിരേ അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയായാണ് കേസെടുത്തത്.

അലഹാബാദ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. വിധി അങ്ങേയറ്റം ദുഃഖകരമാണ്. വളരെ ഗൗരവമേറിയ കേസിൽ മനുഷ്യത്വരഹിതമായ ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിലയിരുത്തി.

കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരേ നൽകിയ ഹർജി ജസ്റ്റിസുമാരായ ബേല എം ത്രിവേദ്, പി.ബി.വരാലെ എന്നിവർ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് വിധിയിൽ സുപ്രീംകോടതി സ്വമേധായ കേസെടുത്തത്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

നെയ്മറിന്‍റെ കാലിൽ പരുക്ക്; ആശങ്കയിൽ ബ്രസീൽ ടീമും ആരാധകരും

ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവും; മുന്നറിയിപ്പുകൾ ഇങ്ങനെ...

വെറും സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി, ആൾക്കൂട്ടവും കാവലുമില്ല; വൈറലായി‌ ഫോട്ടോ