.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സൂരജ്‌കുണ്ഡ് മേളയിൽ തകർന്നു വീണ യന്ത്ര ഊഞ്ഞാൽ.

 
India

സൂരജ്കുണ്ഡ് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് ഇൻസ്പെക്റ്റർ മരിച്ചു | Video

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെഡൽ ജേതാവായ ഉദ്യോഗസ്ഥൻ മരിച്ചു; ഊഞ്ഞാൽ ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്.

ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന 39-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേളയിൽ ഭീമൻ ഊഞ്ഞാൽ തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദ് (58) കൊല്ലപ്പെട്ടു. ഊഞ്ഞാലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഊഞ്ഞാൽ ഉടമ മുഹമ്മദ് ഷാക്കിറിനും ജീവനക്കാർക്കുമെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. അടുത്ത മാസം വിരമിക്കാനിരുന്ന ജഗദീഷ് പ്രസാദിന്റെ കുടുംബത്തിന് ഹരിയാന സർക്കാർ ഒരു കോടി രൂപ ധനസഹായവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫരീദാബാദ്: ഹരിയാനയിലെ പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേളയിൽ ഭീമൻ ഊഞ്ഞാൽ (Giant Swing) തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് ഇൻസ്പെക്റ്റർ മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്റ്റർ ജഗദീഷ് പ്രസാദ് (58) ആണ് മരിച്ചത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

രക്ഷാപ്രവർത്തനത്തിനിടെ മരണം

മേളയിലെ 'സുനാമി' എന്ന ഭീമൻ ഊഞ്ഞാൽ ആകാശത്തുവച്ച് പെട്ടെന്ന് ചരിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഊഞ്ഞാലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഹരിയാന ആംഡ് പൊലീസിലെ ഇൻസ്പെക്റ്ററായ ജഗദീഷ് പ്രസാദിന് ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1989-ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം അടുത്ത മാസം വിരമിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. 2019-20 വർഷത്തിൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ജേതാവ് കൂടിയായിരുന്നു ഇദ്ദേഹം.

പൊലീസ് നടപടി

സംഭവത്തിൽ ഊഞ്ഞാൽ ഓപ്പറേറ്റർക്കും ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. 'ഹിമാചൽ ഫൺ കെയർ' എന്ന സ്ഥാപനത്തിന്‍റെ ഉടമ മുഹമ്മദ് ഷാക്കിറിനെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിപി (ക്രൈം) മുകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.

ബഹുമതിയും സഹായധനവും

വീരമൃത്യു വരിച്ച ജഗദീഷ് പ്രസാദിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കുമെന്ന് ഹരിയാന ഡിജിപി അജയ് സിംഗാൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകും. മഥുര സ്വദേശിയായ ജഗദീഷ് പ്രസാദിന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്.

സുരക്ഷാ വീഴ്ചകൾ തുടരുന്നു

സൂരജ്കുണ്ഡ് മേളയിൽ ഊഞ്ഞാൽ അപകടങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ സുരക്ഷാ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയാണ്. 2002-ലും 2019-ലും സമാനമായ അപകടങ്ങൾ ഇവിടെ നടന്നിരുന്നു. ഇത്തവണ ഊഞ്ഞാൽ തകരുന്നതിന് ഒരു മണിക്കൂർ മുമ്പ് മേളയിലെ പ്രവേശന കവാടം തകർന്നു വീണ് ഒരു കുട്ടിയടക്കം രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

അന്വേഷണം പൂർത്തിയാകുന്നത് വരെ മേളയിലെ ഊഞ്ഞാലുകൾ പ്രവർത്തിപ്പിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. അതേസമയം മേളയുടെ മറ്റ് ഭാഗങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇറാനെതിരേ കരയുദ്ധത്തിനൊരുങ്ങി യുഎസ്; ഖാര്‍ഗ് ദ്വീപ് ആക്രമിക്കാനും പദ്ധതി

വൻ ചോക്കളേറ്റ് കൊള്ള; മോഷണം പോയത് 12 ടൺ കിറ്റ്കാറ്റ്

കനത്ത മഴ‍യും കാറ്റും; കോട്ടപ്പടി പഞ്ചായത്ത് ഓഫിസിന്‍റെ മേൽക്കൂര തകർന്നു

"നുണറായി"; മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് വി.ഡി. സതീശൻ

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ്