ഉസ്താദ് സാക്കിർ ഹുസൈൻ 
India

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് യുഎസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ദീർഘകാലമായി യുഎസിൽ തന്നെയായിരുന്നു താമസം. ഞായറാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹം അന്തരിച്ചതായി ഞായറാഴ്ച രാത്രി തന്നെ വാർത്ത പരന്നിരുന്നു. അതു നിഷേധിച്ച കുടുംബാംഗങ്ങൾ, സാക്കിർ ഹുസൈൻ ഐസിയുവിലാണെന്നും, അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നുമാണ് ആ സമയത്ത് പ്രതികരിച്ചത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചയോടെ മരണ വിവരം സ്ഥിരീകരിക്കുകയായിരുന്നു.

ഇതിഹാസതുല്യനായ തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനാണ് സാക്കിർ ഹുസൈൻ. അച്ഛന്‍റെ പാത പിന്തുടർന്ന മകൻ തബലയെ ലോകവേദിയിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

അഞ്ച് ഗ്രാമി അവാർഡുകളിലൂടെയാണ് ആഗോള സംഗീതരംഗത്ത് അദ്ദേഹം ആദരിക്കപ്പെട്ടത്. ഇന്ത്യ അദ്ദേഹത്തിന് പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി