'ആക്രി' തൂക്കി വിറ്റ് വിജയവാഡ റെയ്‌ൽവേ ഡിവിഷൻ നേടിയത് 102 കോടി രൂപ!
വിജയവാഡ: ആക്രി വിറ്റ് വിജയവാഡ റെയിൽവേ ഡിവിഷൻ റെക്കോഡ് തുകയായ 102 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. സൗത്ത് സെൻട്രൽ റെയിൽവേ സോണിൽ ഉൾപ്പെടുന്ന വിജയവാഡ ഇ ലേലത്തിലൂടെയാണ് റെക്കോഡ് തുകയ്ക്ക് ആക്രി വിറ്റത്. ഇതാദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം തുക ആക്രി വിൽപ്പനയിലൂടെ വിജയവാഡ ഡിവിഷന് ലഭിക്കുന്നത്.
18,908 മെട്രിക് ടൺ ആക്രിയാണ് വിറ്റതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ നരേന്ദ്ര എ പാട്ടീൽ പറയുന്നു. ട്രെയിനും റെയിൽ പാളവുമായി ബന്ധപ്പെട്ട വസ്തുക്കളും, ഇരുമ്പ് , സ്റ്റീർ , എൻജിനീയറിങ് മാലിന്യം, ടെലി കമ്യൂണിക്കേഷൻ മാലിന്യം, സിഗ്നൽ മാലിന്യം എന്നിവയെല്ലാം ആക്രിയിൽ ഉൾപ്പെടുത്തിയിരുന്നു.