യുവതിക്ക് 30,000 ദിർഹം പിഴയിട്ട് അബുദാബി കോടതി

 
Pravasi

സ്വകാര്യതാ ലംഘനം; യുവതിക്ക് 30,000 ദിർഹം പിഴയിട്ട് അബുദാബി കോടതി

ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്

Jisha P.O.

അബുദാബി: മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിക്ക് അബുദാബി സിവിൽ ഫാമിലി കോടതി 30,000 ദിർഹം (ഏകദേശം 6.75 ലക്ഷം രൂപ) പിഴ വിധിച്ചു. ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് ഈ നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്.

തന്നെ അധിക്ഷേപിച്ചതിനും സ്വകാര്യത തകർക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ പരാതിക്കാരി ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു.

ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. നേരത്തെ കേസ് പരിഗണിച്ച ക്രിമിനൽ കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും അസഭ്യം പറഞ്ഞതിന് 2,000 ദിർഹവും സ്വകാര്യത ലംഘിച്ചതിന് 10,000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു.പിന്നീട് അപ്പീൽ കോടതിയിൽ എത്തിയ കേസിലാണ് ഇരയായ യുവതിക്ക് 30,000 ദിർഹം നൽകാൻ വിധി വന്നത്.

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്റ്റർ പിടിയിൽ