ഗതാഗത മേഖലയിലെ നവീകരണം: ദുബായ് ആർടിഎ - മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ സംയുക്ത ശിൽപശാല

 
Pravasi

ഗതാഗത മേഖലയിലെ നവീകരണം: ദുബായ് ആർടിഎ - മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ സംയുക്ത ശിൽപശാല

സുഗമവും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോക നേതൃത്വം " എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ആർടിഎയുടെ 2024–2030 തന്ത്ര പ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപശാല നടത്തിയത്

MV Desk

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷനും സംയുക്തമായി ആർടിഎയിലെ ഇന്നൊവേഷൻ, ഫ്യൂച്ചർ ഫോർസൈറ്റ് ടീമുകൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.

"സുഗമവും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോക നേതൃത്വം " എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ആർടിഎയുടെ 2024–2030 തന്ത്ര പ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപശാല നടത്തിയത്. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഗതാഗത മേഖലയെ സജ്ജമാക്കുക, ഉപഭോക്തൃ അനുഭവവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന നൂതനവും സുസ്ഥിരവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്നൊവേഷൻ ലാബുകൾ രൂപകൽപ്പന ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പുതിയ രീതികളും പ്രായോഗിക സമീപനങ്ങളും ടീമുകൾക്ക് പരിശീലനത്തിലൂടെ നൽകി. ഗതാഗത മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭാവി മാറ്റങ്ങളെ മുൻകൂട്ടി കാണാനുള്ള ശേഷി വർധിപ്പിക്കുന്നതിനും ആർടിഎയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകരമാകും.

"സർക്കാർ തലത്തിലുള്ള നവീകരണം എന്നത് പുതിയ ആശയങ്ങൾ ഉണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല" -മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ ഡയറക്റ്റർ അബീർ തഹ്‌ലക് പറഞ്ഞു.

സേവനങ്ങളും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് നവീകരണവും ഭാവി കാഴ്ചപ്പാടുകളും അടിസ്ഥാന അടിത്തറയാണെന്ന് ആർടിഎയുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്റ്ററിലെ ഇന്നൊവേഷൻ ആൻഡ് പയനിയറിങ് ഡയറക്റ്റർ ഡോ. ഫാത്തിമ അൽ മന്ദൂസ് വ്യക്തമാക്കി.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ