ഷാർജ അൽ ജദയിൽ വിശ്വാസികൾക്ക് വേണ്ടി പുതിയ പള്ളി

 
Pravasi

ഷാർജ അൽ ജദയിൽ വിശ്വാസികൾക്ക് വേണ്ടി പുതിയ പള്ളി

പുതിയ പള്ളിയിൽ ഒരേസമയം 3,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്.

Megha Ramesh Chandran

ഷാർജ: ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്ന് അൽ ജദയിൽ വിശ്വാസികൾക്ക് തുറന്നുകൊടുത്തു. 6,388 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ഖുർആൻ പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരിയും അറദ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ളുഹർ നമസ്കാരം നിർവഹിച്ചു.

പുതിയ പള്ളിയിൽ ഒരേസമയം 3,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ഇതിൽ 1,600 പേർക്ക് പ്രധാന പ്രാർഥനാ സ്ഥലത്തും 1,000 പേർക്ക് മുറ്റത്തും വനിതാ വിഭാഗത്തിൽ 400 പേർക്കും നമസ്കരിക്കാൻ സാധിക്കും. പള്ളിക്ക് ആകർഷകമായ വൃത്താകൃതിയിലുള്ള താഴികക്കുടവും 39 മീറ്റർ ഉയരമുള്ള മിനാരവുമുണ്ട്. ലളിതമായ രൂപകൽപനയും മനോഹരമായ അറബിക് കാലിഗ്രാഫിയും ചേർന്ന പുറംഭാഗം മനോഹരമാണ്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും