ദുബായ്: കാൺബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎഇയിലെ പള്ളികളിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സക്കാത്ത് (ഔഖാഫ്) എന്നിവയുമായി സഹകരിച്ച് പള്ളികളിൽ ഇ-ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി.
രാജ്യത്ത് ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും കെട്ടിട നിർമാണ മേഖലയിലെ ഉപയോഗം മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.
ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്വകാര്യ കമ്പനികൾ ലൈസൻസ് നേടിയിരുന്നു. അമേരിക്കൻ കമ്പനിയായ ടെസ്ലയും യുഎഇയുമാണ് സ്വതന്ത്ര ചാർജിങ് പോയിന്‍റ് ഓപറേറ്റർ (സിപിഒ) ലൈസൻസ് നേടിയത്.