Israel has been bombarding Gaza since Hamas' October 7 attack 
World

ഗാസയിലെ അഭയാർഥി ക്യംപിൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

ഗാസയിൽ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്

MV Desk

ജറുസലം: മധ്യ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിലാണ് ആക്രമണം ഉണ്ടായത്. അൽ അക്സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണം ശക്തമാകുന്നതിനിടെ ഗാസയിൽ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നിരവധിപേർ ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം ഹമാസിനെ പൂർണമായും ഇല്ലാതാക്കിയതിനു ശേഷമേ യുദ്ധം നിർത്തൂവെന്ന നിലപാടിലാണ് ഇസ്രയേൽ. യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നീക്കങ്ങളൊന്നും ഫലം കാണുന്നില്ല.

വെടിനിർത്തൽ ആവശ്യം തള്ളിയതിനു പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുർക്കിയിലേക്ക് പോകും. ഇതിനിടെ ഇസ്രയേൽ സൈന്യം ഗാസയിലെ അധിനിവേശം കൂടുതൽ‌ ശക്തമാക്കി. ശിനായാഴ്ച യുദ്ധം നടത്തുന്നതിനു വടക്കൻ ഗാസക്കാർക്ക് തെക്കൻഗായയിലേക്ക് പോകാമായി മുമ്പ് മൂന്നു മണിക്കൂർ സുരക്ഷിത ഇടനാഴി ഒരുക്കിയിരുന്നെങ്കിലും ഹമാസ് ആളുകളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി