റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

 
World

റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു | പിടിച്ചെടുത്തത് അഞ്ചു ലക്ഷം ദിർഹം

VK SANJU

ഷാർജ: റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പോലീസ് പിടിയിലായത് 107 യാചകർ. ഇവരിൽ നിന്ന് അഞ്ച് ലക്ഷം ദിർഹം പിടിച്ചെടുത്തു. പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു.

പൊതുജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംഭാവന അർഹരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട്  ഷാർജ പൊലീസ് ആരംഭിച്ച 'ഭിക്ഷാടനം കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്വമാണ്' എന്ന ബോധവത്കരണ ക്യാംപെയ്നിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകർ അറസ്റ്റിലായത്.

901, 80040 എന്നീ നമ്പറുകൾ വഴി ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ കമ്യൂണിറ്റി അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി സ്പെഷ്യൽ ടാസ്ക് ഡിപാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു.

ജനങ്ങൾ നൽകിയ കൃത്യമായ വിവരം നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.

സംഭാവനകൾ നൽകുന്നതിനായി ഔദ്യോഗിക ജീവകാരുണ്യ സംഘടനകളേയും സ്ഥാപനങ്ങളെയും ആശ്രയിക്കണമെന്നും അത് വഴി  അർഹരായവരിലേക്ക് സംഭാവനകൾ എത്തുവെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജയിൽ യാചകർ പ്രതിദിനം 367 ദിർഹം സമ്പാദിക്കുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 യാചകരെയാണ് പൊലീസ് പിടികൂടിയത്.

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി ട്രംപ്; മധ്യസ്ഥത വഹിച്ച് പാക്കിസ്ഥാൻ

മുംബൈ വിമാനത്താവളം മേയ് 7ന് 6 മണിക്കൂര്‍ അടച്ചിടും

മറാഠി ഭാഷാ നിബന്ധന: ഓട്ടോ ഡ്രൈവര്‍മാര്‍ സമരത്തിന്

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍

സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു