റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

 
World

റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു | പിടിച്ചെടുത്തത് അഞ്ചു ലക്ഷം ദിർഹം

ഷാർജ: റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പോലീസ് പിടിയിലായത് 107 യാചകർ. ഇവരിൽ നിന്ന് അഞ്ച് ലക്ഷം ദിർഹം പിടിച്ചെടുത്തു. പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു.

പൊതുജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംഭാവന അർഹരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട്  ഷാർജ പൊലീസ് ആരംഭിച്ച 'ഭിക്ഷാടനം കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്വമാണ്' എന്ന ബോധവത്കരണ ക്യാംപെയ്നിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകർ അറസ്റ്റിലായത്.

901, 80040 എന്നീ നമ്പറുകൾ വഴി ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ കമ്യൂണിറ്റി അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി സ്പെഷ്യൽ ടാസ്ക് ഡിപാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു.

ജനങ്ങൾ നൽകിയ കൃത്യമായ വിവരം നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.

സംഭാവനകൾ നൽകുന്നതിനായി ഔദ്യോഗിക ജീവകാരുണ്യ സംഘടനകളേയും സ്ഥാപനങ്ങളെയും ആശ്രയിക്കണമെന്നും അത് വഴി  അർഹരായവരിലേക്ക് സംഭാവനകൾ എത്തുവെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജയിൽ യാചകർ പ്രതിദിനം 367 ദിർഹം സമ്പാദിക്കുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 യാചകരെയാണ് പൊലീസ് പിടികൂടിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു