അപകടത്തിൽ മരിച്ചവരിൽ കരസേനാ മേധാവി അൽ-ഫിത്തൂരി ഘാരിബിൽ

 

file photo

World

തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ദബൈബ അറിയിച്ചു.

Reena Varghese

അങ്കാറ: തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ഉൾപ്പടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. തുർക്കി സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന വിമാനം അര മണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നു വീണു. തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ദബൈബ അറിയിച്ചു.

അപകടത്തിൽ മരിച്ചവരിൽ കരസേനാ മേധാവി അൽ-ഫിത്തൂരി ഘാരിബിൽ, സൈനിക നിർമാണ വിഭാഗം ഡയറക്റ്റർ മഹ്മൂദ് അൽ-ഖതാവി, അൽ- ഹദ്ദാദിന്‍റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസവി ദിയാബ്, സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരും ഉൾപ്പെടുന്നു.വിമാനത്തിന് വൈദ്യുത തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

"ട്രംപിന്‍റെ തനിനിറം പുറത്തായി' ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ചു; 18 പേർ വെന്തു മരിച്ചു, 6 പേർക്ക് ഗുരുതര പരുക്ക്

ഇറാൻ - ഇസ്രയേൽ സംഘർഷം; നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി; സേനയിൽ 51 അധിക തസ്തികകള്‍