Representative Image 
World

ജൂൺ - ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്; നാസ

ഓഗസ്റ്റിൽ പതിവുള്ളതിനേക്കാൾ 1.2 ഡിഗ്രിവരെ താപനില ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

വാഷിങ്ടൻ: ജൂൺ- ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂടാണെന്ന് അമെരിക്കൻ സ്പേസ് ഏജൻസിയായ നാസയും നാഷണൽ ഓഷാനിക് ആൻഡ് അറ്റമോസ്ഫറിക് അഡ്മിനിസ്ട്രേഷനും നടത്തിയ പ‍ഠന റിപ്പോർട്ട്.

ജൂൺ - ഓഗസ്റ്റ് കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ചൂടേറിയ വേനൽക്കാലവും ദക്ഷിണാർധ ഗോളത്തിൽ ചൂടു കൂടിയ ശൈത്യവുമായിരുന്നു. ഈ കാലയളവിൽ കഴിഞ്ഞ വേനൽകാലത്തേക്കാൾ 0.23 ഡിഗ്രി വരെ ചൂട് വർധിച്ചിരുന്നതായും നാസ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ പതിവുള്ളതിനേക്കാൾ 1.2 ഡിഗ്രിവരെ താപനില ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആഗോള താപ തരംഗം ശക്തമായെന്ന റിപ്പോർട്ടിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. കാനഡ, ഹവായ്, എന്നിവിടങ്ങളിലെ കാട്ടുതീ തെക്കേ അമെരിക്ക, ജപ്പാൻ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ ചൂട് വർധിക്കാൻ കാരണമായി. ഹരിത ഗ്രഹ വാതകങ്ങളുടെ പുറം തള്ളലാണ് കാലാവസ്ഥ വ്യതിയാനത്തിനും ലോകമാകെ ചൂട് കൂടാൻ കാരണമായതെന്നുമാണ് കണ്ടെത്തൽ. സമുദ്രങ്ങളിലെ താപതരംഗങ്ങളും എൽനിനോ പ്രതിഭാസവും ഈ വർഷത്തെ ചൂടുകൂടാൻ കാരണമെന്നും നാസ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ