നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല
file photo
അബുജ: നൈജീരിയയിൽ തോക്കുധാരികൾ മോട്ടോർ സൈക്കിളിലെത്തി 15 പേരെ വെടിവച്ച് കൊലപ്പെടുത്തി. മധ്യ നൈജീരിയയിലെ നൈജർ സംസ്ഥാനത്താണ് ആക്രമണം നടന്നതെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ അറിയിച്ചു. നൈജർ സംസ്ഥാനത്തെ ബോർഗു പ്രദേശത്തുള്ള തഷാൻ മജെ, സദുറോ, റുന്‍റുവ ഗ്രാമങ്ങളിലാണ് ശനിയാഴ്ച ഒരേ സമയം ആക്രമണങ്ങൾ നടന്നത്. നിരവധി മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം എല്ലാ ദിശയിലേയ്ക്കും വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു.
മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഈ മേഖലയിലെ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ നിരവധിയായിരുന്നു. അമെരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ അന്ന് ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇത്തവണ ആക്രമണം നടത്തിയത് ആരെന്നതിനെ കുറിച്ച് യാതൊരു സ്ഥിരീകരണവും ലഭ്യമല്ല.