ലെബനനിൽ ഇസ്രയേൽ നിയമവിരുദ്ധമായി വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നു:ഹ്യൂമൻ റൈറ്റ്സ് വാച്ച്

 

file photo

World

ലെബനനിൽ ഇസ്രയേൽ നിയമവിരുദ്ധമായി വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നു: ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ച്

ഇസ്രയേലിന് വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉൾപ്പടെയുള്ള ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ സൈനിക സഹായവും ആയുധ വിൽപനയും നിർത്തി വയ്ക്കണം: ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ലെബനൻ ഗവേഷകൻ

Reena Varghese

ലെബനനിലെ പുതിയ ആക്രമണങ്ങളിൽ ഇസ്രയേൽ വെളുത്ത ഫോസ്ഫറസ് അടങ്ങിയ യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ജനവാസ മേഖലകളിൽ യുദ്ധം ചെയ്യുന്നതായി ആരോപിച്ച് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ ലെബനൻ ഗവേഷകൻ രംഗത്തെത്തി. ജനവാസ മേഖലകളിൽ ഇത്തരം വീര്യമേറിയ വസ്തുക്കൾ ഉപയോഗിച്ചുള്ള വെടി വയ്പ് അവസാനിപ്പിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കണമെന്നും എച്ച്ആർ ഡബ്ല്യുവിലെ ലെബനൻ ഗവേഷകൻ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച തെക്കൻ ലെബനൻ പട്ടണത്തിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നിയമവിരുദ്ധമായി വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചതായാണ് ഈ തിങ്കളാഴ്ച ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചത്. മാർച്ച് മൂന്നിനാണ് ലെബനൻ പട്ടണമായ യോഹ്മോറിൽ ഇസ്രയേലി സൈന്യം വീടുകൾക്കു മുകളിൽ പീരങ്കി ഉപയോഗിച്ച് വെളുത്ത ഫോസ്ഫറസ് നിയമവിരുദ്ധമായി ഉപയോഗിച്ചതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശദമാക്കി. ലെബനനിലെ ഇസ്രയേലി ആക്രമണങ്ങളിൽ ഇതുവരെ 400 പേരോളം മരിച്ചതായാണ് റിപ്പോർട്ടുകൾ.

വെളുത്ത ഫോസ്ഫറസ്

ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ ജ്വലിക്കുന്ന ഒരു വസ്തുവാണ് വെളുത്ത ഫോസ്ഫറസ്. ഇത് പുകമറകൾ സൃഷ്ടിക്കാനും യുദ്ധക്കളങ്ങളെ അഗ്നിക്കളങ്ങളാക്കാനും ഉപയോഗിക്കുന്ന അതി തീവ്രമായ രാസവസ്തുവാണ്. ഇത് യുദ്ധങ്ങളിൽ ഉപയോഗിച്ചാൽ വൻ തോതിലുള്ള തീപിടിത്തം, അതിഭയാനകമായ പൊള്ളൽ, ശ്വസന തകരാറ്, അവയവങ്ങളുടെ പരാജയം, ദാരുണമായ മരണം എന്നിവയ്ക്ക് കാരണമാകും.

2024ലെ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേൽ ലെബനനിൽ അതിശക്തമായ ആക്രമണം നടത്തുന്നത്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രമേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ശക്തമായ ഭാഷയിൽ യുദ്ധത്തിന്‍റെ ആദ്യ ദിനങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

ലെബനനിലെ ലിറ്റാനി നദിയുടെ തെക്ക് ഇസ്രയേൽ അതിർത്തിക്ക് ഏകദേശം 30 കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം. ലെബനനിൽ നിന്ന് ഇതിനോടകം അര ദശലക്ഷത്തിലധികം ആളുകളെ കുടിയിറക്കിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 394 പേർ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ പറഞ്ഞു, അര ദശലക്ഷത്തിലധികം ആളുകളെ കുടിയിറക്കിയതായി രജിസ്റ്റർ ചെയ്തു.

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!