ഇസ്രയേലിൽ ഹമാസിന്‍റെ മിസൈൽ ആക്രമണം 
World

ഇസ്രയേലിൽ ഹമാസിന്‍റെ മിസൈൽ ആക്രമണം

നാലു മാസത്തിനിടെ ആദ്യമായി ടെൽ അവിവിൽ ആക്രമണ മുന്നറിയിപ്പുമായി അപായ സൈറൻ മുഴങ്ങി

ടെൽ അവിവ്: ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവിവിൽ 'വൻ' മിസൈൽ ആക്രമണം നടത്തിയതായി പലസ്തീൻ ആസ്ഥാനമായ ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ സൂചനയായി ഇസ്രയേൽ അധികൃതർ ടെൽ അവിവിൽ അപായ സൈറൻ മുഴക്കിയെങ്കിലും, ആക്രമണത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ടെലിഗ്രാം ചാനലിലൂടെയാണ് ഹമാസ് നേതാക്കൾ ആക്രമണ വിവരം പുറത്തുവിട്ടത്. ''സിവിലിയൻമാർക്കെതിരേ നടക്കുന്ന സമയണിസ്റ്റ് കൂട്ടക്കൊലയോടുള്ള പ്രതികരണം'' എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്.

ഗാസ സ്ട്രിപ്പിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഹമാസ് അൽ അഖ്സ ടിവി റിപ്പോർട്ട് ചെയ്തു. നാലു മാസത്തിനിടെ ആദ്യമായാണ് ടെൽ അവിവിൽ ആക്രമണ മുന്നറിയിപ്പിനുള്ള അപായ സൈറൻ മുഴങ്ങുന്നത്.

ആരും മരിച്ചതായി വിവരമില്ലെന്നാണ് ഇസ്രേലി എമർജൻസി മെഡിക്കൽ സർവീസസ് പറഞ്ഞത്.

ഏഴു മാസമായി ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിലും, ഹമാസിന് ഇപ്പോഴും ദീർഘദൂര റോക്കറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ