ഹിസബുള്ള- ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ 
World

ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

സംഘർഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിർദേശം ഇസ്രയേൽ താത്കാലികമായി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്

Namitha Mohanan

ടെൽ അവീവ്: ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. സംഘർഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിർദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും ‌കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും സൂചനയുണ്ട്.

അതേസമയം, ഇസ്രയേൽ - ഹിസ്ബുല്ല ചർച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ഞായറാഴ്ച ഹിസ്ബുല്ല 250-ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കൻ - മധ്യ ഇസ്രയേലിലേയ്ക്ക് പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. തുടർച്ചയായ വ്യോമാക്രമണത്തിലൂടെ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്.

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന്‍റെ ഇടപെടൽ: കോൺഗ്രസിന് അമർഷം

സംസ്ഥാനത്ത് 4 ജില്ലകളിൽ 7 ദിവസത്തേക്ക് വൈദ‍്യുതി തടസപ്പെടും; മുന്നറിയിപ്പുമായി കെഎസ്ഇബി