കസാക്കിസ്ഥാൻ വിമാനാപകടം  
World

വിമാനാപകടത്തിനു കാരണം റഷ്യയിൽ നിന്നുള്ള ആക്രമണം: അസർബൈജാൻ പ്രസിഡന്‍റ്

വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേർക്കാണു ജീവൻ നഷ്ടമായത്.

Ardra Gopakumar

മോസ്കോ: കസാഖിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യൻ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ്. റഷ്യയിൽ നിന്നുള്ള ചില കേന്ദ്രങ്ങൾ സത്യം മൂടിവയ്ക്കാൻ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം.

നേരത്തെ അസർബൈജാൻ എയർലൈൻസിന്‍റെ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണതിൽ റഷ്യൻ പ്രസിഡന്‍റ് പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിൻ അലിയേവിനോടു മാപ്പു പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിരോധ സേന അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടതാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുടിൻ അലിയേവിനെ നേരിട്ടു വിളിച്ച് മാപ്പു പറഞ്ഞത്.

അതേസമയം, അപകടത്തിന്‍റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല. ബുധനാഴ്‌ച അസർബൈജാൻ തലസ്ഥാനമായ ബാകുവില്‍ നിന്ന് ഗ്രോസ്‌നിയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേർക്കാണു ജീവൻ നഷ്ടമായത്. 29 പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!