ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റയാൻ റൗത്ത്

 

file photo

World

ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2024ൽ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തെന്ന 59 കാരനെയാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഗോൾഫ് കോഴ്സിലെ ചെറുകാടിനുള്ളിൽ റൈഫിളുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്‍റുമാർ പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്നും റൈഫിളും ഇയാൾ എഴുതിയ കത്തും കണ്ടെത്തിയിരുന്നു. കത്തിൽ ട്രംപിനെ കൊല്ലുമെന്നു കുറിച്ചിരുന്നു. പ്രതി കൊലപാതക മനോഭാവമുള്ള വ്യക്തിയാണ് എന്നത് കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു