ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റയാൻ റൗത്ത്

 

file photo

World

ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2024ൽ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തെന്ന 59 കാരനെയാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഗോൾഫ് കോഴ്സിലെ ചെറുകാടിനുള്ളിൽ റൈഫിളുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്‍റുമാർ പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്നും റൈഫിളും ഇയാൾ എഴുതിയ കത്തും കണ്ടെത്തിയിരുന്നു. കത്തിൽ ട്രംപിനെ കൊല്ലുമെന്നു കുറിച്ചിരുന്നു. പ്രതി കൊലപാതക മനോഭാവമുള്ള വ്യക്തിയാണ് എന്നത് കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കെടെറ്റ്, ഭിന്നശേഷി നിയമനം: ഇളവ്, സമാശ്വാസം, മാനെജ്മെന്‍റുകൾക്ക് വഴങ്ങി സർക്കാർ

ടി20 ലോകകപ്പ്: ഡച്ച് വെല്ലുവിളി അതിജീവിച്ച് ഇന്ത്യ

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചു വിട്ടു, കണ്ടക്റ്റർക്ക് സ്ഥലം മാറ്റം

യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാൻ സിപിഎം നീക്കം; വിശദാംശങ്ങൾ കൈമാറാതെ ആന്‍റണി രാജു