ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും അവസാന വിമാനവും ഇന്ത്യയിലെത്തി

 
World

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും അവസാന വിമാനവും ഇന്ത്യയിലെത്തി

ഇറാനിൽ നിന്നും തിരികെ എത്തിയവരുടെ എണ്ണം 2858 ആയി

ന്യൂഡൽഹി: ഇറാനിൽ നിന്നുമുള്ശ അവസാന വിമാനവും ഇന്ത്യയിലെത്തി. ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി 282 യാത്രക്കാരുമായാണ് ബുധനാഴ്ച പുലർച്ചെ വിമാനം ഡൽഹിയിലെത്തിയത്. ഇതോടെ ഇറാനിൽ നിന്നും തിരികെ എത്തിയവരുടെ എണ്ണം 2858 ആയി.

ഇറാൻ-ഇസ്രയേൽ എന്നിവിങ്ങളിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നത് താത്ക്കാലികമായി മരവിപ്പിക്കുക‍യാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പു വച്ചതോടെയാണ് പൗരന്മാരെ ഒഴിപ്പിക്കുന്നത് താത്ക്കാലികമായി നിർത്താൻ രാജ്യം തീരുമാനിച്ചത്.

ഡൽഹിയിൽ നിന്നും പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.ഇസ്രയേൽ ചൊവ്വാഴ്ച തന്നെ വ്യോമപാത തുറന്നിരുന്നു. ഇറാനും വൈകാതെ വ്യോമപാത തുറക്കുമെന്നാണ് വിവരം.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

''2026ൽ എഐഎഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്ന് എടപ്പാടി പളനിസ്വാമി