World

തോഷഖാന അഴിമതി: ഇമ്രാൻ ഖാന്‍റെയും ഭാര്യയുടെയും തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പാക് കോടതി

ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ജനുവരി 31 ന് ഇരുവർക്കും തടവുശിക്ഷ വിധിച്ചത്.

നീതു ചന്ദ്രൻ

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്റ ബീവി എന്നിവരെ 14 വർഷം തടവു ശിക്ഷയ്ക്കു വിധിച്ചത് പാക് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ജനുവരി 31 ന് ഇരുവർക്കും തടവുശിക്ഷ വിധിച്ചത്.

ഇതിനെതിരേ ഇമ്രാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്തു നിന്ന വിലയേറിയ പ്രതിഫലങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പാക് കോടതി കഴിഞ്ഞ ദിവസം 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍