200 ലധികം അഫ്ഗാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ

 
World

200 ലധികം അഫ്ഗാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ

തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ അറിയിച്ചു

Namitha Mohanan

ഇസ്ലാമാബാദ്: ശനിയാഴ്ച രാത്രി ‌അതിർത്തിലുണ്ടായ ഏറ്റുമുട്ടലിൽ 200 ലധികം അഫ്ഗാനിസ്ഥാൻ സൈനികരെ വധിച്ചെന്ന ആവകാശവാദവുമായി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ സൈന്യത്തിലെ 23 പേർ മരിച്ചതായും സ്ഥിരീകരിച്ചു. വർഷങ്ങളായി നടന്ന ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളുടെ ഭാഗമാണിത്.

അതേസമ‍യം, 58 പാക്കിസ്ഥാൻ പൗരന്മാരെ വധിച്ചതായി അഫ്ഗാനിസ്ഥാനും അവകാശപ്പെടുന്നു. കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആർമി ഔട്ട്‌ലെറ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു.

പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി അഫ്ഗാൻ ആക്രമണങ്ങളെ "പ്രകോപനമില്ലാത്ത വെടിവയ്പ്പ്" എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ സമീപകാലത്ത് അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണങ്ങൾ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാൻ സർക്കാർ ആരോപിച്ചു. തങ്ങൾ ചർച്ചകൾക്ക് തയാറാണെന്നും അതിനായി വാതിലുകൾ തുറന്നു കിടക്കുന്നുവെന്നും താലിബാൻ മന്ത്രി അറിയിച്ചു.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം