ഇറാനു പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബ: നിലപാടു വ്യക്തമാക്കി ട്രംപ്

 

file photo

World

ഇറാനു പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബ: നിലപാടു വ്യക്തമാക്കി ട്രംപ്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെയാണ് അടുത്തതായി അമേരിക്ക ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് ട്രംപ് വ്യക്തമാക്കിയത്.

Reena Varghese

ന്യൂയോർക്ക്: ഇറാനു പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയെന്ന പ്രഖ്യാപനം നടത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവിൽ പ്രസംഗിക്കുന്നതിനിടെയാണ് ക്യൂബയെ പരാമർശിച്ച് ട്രംപ് സംസാരിച്ചത്.

‘ക്യൂബയാണ് അടുത്തത്. പക്ഷേ ഞാന്‍ അത് പറഞ്ഞില്ലെന്ന് നടിക്കും. എങ്കിലും ക്യൂബയാണ് അടുത്തത്’- ട്രംപ് പറഞ്ഞു. ക്യൂബയുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ അത് ഒരു ദുരന്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.’ക്യൂബയ്ക്ക് എണ്ണയോ ഇന്ധനമോ ഇല്ലാത്തതിന്‍റെ കാരണം അവര്‍ക്ക് അത് സൗജന്യമായി വേണം എന്നതാണ്. അവരുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂബ ഒരു ദുരന്തമാണ്,’- റൂബിയോ പറഞ്ഞു.

ട്രംപും സഖ്യകക്ഷികളും ക്യൂബയില്‍ ഭരണമാറ്റത്തിന് നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത ഉപരോധമാണ് ക്യൂബ നേരിടുന്നത്. മുന്‍പ് ക്യൂബയെ പിടിച്ചെടുക്കാനും അമേരിക്കന്‍ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും ശ്രമിക്കുമെന്ന് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെയാണ് അടുത്തതായി അമേരിക്ക ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് ട്രംപ് വ്യക്തമാക്കിയത്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്