ചന്ദ്രശേഖർ പോൾ

 
World

യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവം: പ്രതി പിടിയിൽ

ഒക്റ്റോബർ നാലിനാണു ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ കൊല്ലപ്പെടുന്നത്.

Reena Varghese

വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ലോറസ് എന്ന 23 കാരനാണ് പിടിയിലായത്. ടെക്സസിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി ചന്ദ്രശേഖർ പോൾ എന്ന 28കാരനെ വെടി വച്ചു കൊന്നത്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ഈ ദുരന്തം.

പെട്രോൾ പമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചന്ദ്രശേഖറിനെ റിച്ചാർഡ് വെടി വച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഫോർട്ട് വർത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തതായും ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.

പഠനത്തിൽ സമർഥനായിരുന്ന ചന്ദ്രശേഖർ ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷമാണ് തുടർപഠനത്തിനായി 2023ൽ യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്‍റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാർട് ടൈം ആയി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുകയായിരുന്നു. ചന്ദ്രശേഖർ പോളിന്‍റെ മൃതദേഹം ഇന്ത്യയിലേയ്ക്കു കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം