.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഇറാനിൽ അമെരിക്കയുടെ പുതിയ മിസൈൽ  ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM)

 

social media

World

ഇറാനിൽ അമെരിക്കയുടെ പുതിയ മിസൈൽ പരീക്ഷണം

പുതിയ ആയുധമായ ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM) ആണ് ഉപയോഗിച്ചതെന്നാണ് സൂചന

Reena Varghese

ടെഹ്റാൻ: ഇറാനിൽ അമെരിക്ക നടത്തിയത് പുതിയ മിസൈൽ പരീക്ഷണം. ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം ഉപയോഗിച്ചത് പുതിയ മിസൈൽ പരീക്ഷണമെന്നാണ് റിപ്പോർട്ട്. ലഹമർദിയിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്‍റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധരാണ് പുതിയ മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമാക്കിയത്.

പുതിയ ആയുധമായ ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM) ആണ് ഉപയോഗിച്ചതെന്നാണ് സൂചന. മിസൈലിന്‍റെ ആകൃതി,വലിപ്പം, സ്ഫോടനത്തിന്‍റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിൽ എത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. എടിഎസിഎംഎസ് മിസൈലുകളുടെ യുക്രെയ്‌ൻ യുദ്ധത്തിൽ ഉപയോഗിച്ച പുതു തലമുറയായാണ് ഇവ അറിയപ്പെടുന്നത്.

ഈ ആക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ. ജനവാസ കേന്ദ്രങ്ങളിലും ഒരു സ്പോർട്സ് ഹാളിലുമാണ് മിസൈലുകൾ പതിച്ചത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്‍റെ താവളമായിരിക്കാം മിസൈലിന്‍റെ യഥാർഥ ലക്ഷ്യമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം ഈ സൈനിക കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ആക്രമണത്തെ കുറിച്ച് കൃത്യമായ മറുപടി നൽകാൻ യുഎസ് സെൻട്രൽ കമാൻഡ് തയാറായില്ലെങ്കിലും തങ്ങൾ ഒരിക്കലും സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിക്കുന്നു.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി