World

മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങി; 32 കാരിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് മരണകാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ ആരോപിച്ചു

MV Desk

താഷ്കെന്‍റ്: ഉസ്ബെക്കിസ്ഥാനിൽ മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പോസ്റ്റ് വുമൺ മരിച്ചു. ഓൾഗ ലിയോൻടൈവേ (32) ആണ് മരിച്ചത്.

ഒൻപതുനില കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓൾഗ കുടുങ്ങിയത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓർഗയുടെ ശബ്ദം കേട്ടില്ല. ജൂലൈ 24 നാണ് ഓർഗയെ കാണാനില്ലന്ന് കാട്ടി കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നാംനാൾ ലിഫ്റ്റിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് മരണകാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ ആരോപിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് രജിസ്ട്രേഷൻ ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ