ഡോണൾഡ് ട്രംപ് 

 

filephoto 

World

ക്രൈസ്തവ വംശഹത്യ: നൈജീരിയക്കാർക്ക് യുഎസിൽ വിസ നിയന്ത്രണം

ക്രിസ്ത്യാനികളുടെ കൊലപാതകങ്ങളിൽ നൈജീരിയയെ പ്രത്യേക ആശങ്കാ ജനകമായ രാജ്യം ആയി ട്രംപ് പ്രഖ്യാപിച്ചു

Reena Varghese

വാഷിങ്ടൺ: ക്രൈസ്തവ വിരുദ്ധ അക്രമം ആരോപിച്ച് നൈജീരിയക്കാർക്ക് വിസാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. അതേസമയം രാജ്യത്തെ സങ്കീർണമായ സുരക്ഷാ അന്തരീക്ഷത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരു പോലെ വംശഹത്യ ചെയ്യപ്പെടുന്നുണ്ടെന്ന് ഒരു നൈജീരിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

നൈജീരിയയിലും അതിനപ്പുറത്തും തീവ്ര ഇസ്ലാമിക ഭീകരർ, ഫുലാനി വംശീയ മിലിഷ്യകൾ, മറ്റ് അക്രമകാരികൾ എന്നിവർ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും മറുപടിയായി ട്രംപ് ഭരണകൂടം നിർണായക നടപടി സ്വീകരിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ഈ നയം നൈജീരിയയ്ക്കും മറ്റ് ഏതൊരു സർക്കാരുകൾക്കും മത സ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ബാധകമാകുമെന്നും റൂബിയോ പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം തീവ്രവാദികൾ ക്രൈസ്തവരെ കൊല്ലുന്നത് തടഞ്ഞില്ലെങ്കിൽ നൈജീരിയയിലേക്ക് യുഎസ് സൈന്യത്തെ അയയ്ക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം.

ക്രിസ്ത്യാനികളുടെ കൊലപാതകങ്ങളിൽ നൈജീരിയയെ പ്രത്യേക ആശങ്കാ ജനകമായ രാജ്യം ആയി ട്രംപ് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ ക്രൈസ്തവ വംശഹത്യ എന്നും വിശേഷിപ്പിച്ചു. നൈജീരിയയിലെ ആക്രമണങ്ങൾ മത വിശ്വാസത്തെക്കാൾ ക്രിമിനൽ ലക്ഷ്യങ്ങൾ, ഭൂമി തർക്കങ്ങൾ, വിഭവ മത്സരം എന്നിവ മൂലമാണെന്ന് വാദിച്ചു കൊണ്ട് നൈജീരിയൻ അധികാരികൾ അവകാശങ്ങൾ നിഷേധിച്ചു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്