ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോൾ ആഘോഷം 
Sports

കോപ്പ അമേരിക്ക അർജന്‍റീനയ്ക്കു തന്നെ

എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മെസി പരുക്കേറ്റു പുറത്തായി.

VK SANJU

മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്.

ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു.

എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്‍റെ ഗോൾ.

ഇതോടെ രണ്ട് യൂറോ കപ്പും ഒരു ലോകകും തുടർച്ചയായി സ്വന്തമാക്കിയ സ്പെയിന്‍റെ റെക്കോഡിനൊപ്പമെത്താനും ലാറ്റിനമേരിക്കയിൽ അർജന്‍റീനയ്ക്കു സാധിച്ചു. സ്പെയിൻ 2008, 2012 വർഷങ്ങളിൽ യൂറോ കപ്പും 2010ൽ ലോകകപ്പും നേടിയിരുന്നു. അർജന്‍റീന 2021ൽ കോപ്പ അമേരിക്ക നേട്ടവുമായി തുടങ്ങിയ പടയോട്ടം 2022ലെ ലോകകപ്പ് നേട്ടവും കടന്നാണ് ഇപ്പോൾ കോപ്പ നിലനിർത്തുന്നതിൽ എത്തിനിൽക്കുന്നത്.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

യുഎസ് ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്