Sports

ചെൽസിയെ തോൽപ്പിച്ച് ആഴ്സനൽ മുന്നിൽ

ഫ്രാങ്ക് ലംപാർഡിനു കീഴിൽ ചെൽസി കടുത്ത പ്രതിസന്ധി നേരിടുന്നു. തുടർച്ചയായ ആറാം മത്സരത്തിലാണ് അവർ തോൽവി വഴങ്ങുന്നത്.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഒന്നിനെതിരേ മൂന്നു ഗോളിനു കീഴടക്കിയ ആഴ്സനൽ കിരീട സാധ്യത നിലനിർത്തി. അതേസമയം, ഫ്രാങ്ക് ലംപാർഡിനു കീഴിൽ ചെൽസി കടുത്ത പ്രതിസന്ധിയും നേരിടുന്നു. തുടർച്ചയായ ആറാം മത്സരത്തിലാണ് അവർ തോൽവി വഴങ്ങുന്നത്.

തുടരെ നാലു മത്സരം ജയമില്ലാതെ പിന്നിട്ട ശേഷമാണ് ആഴ്സനൽ ഫോമിലേക്ക് തിരിച്ചുവരുന്നത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയോട് 1-4നു തോറ്റതിന്‍റെ ക്ഷീണം തീർക്കാനുമായി.

ചെൽസിക്കെതിരേ ആദ്യ 34 മിനിറ്റിൽ തന്നെ ഗണ്ണേഴ്സ് മൂന്നു ഗോൾ ലീഡെടുത്തിരുന്നു. മാർട്ടിൻ ഒഡെഗാർഡ് ഇരട്ട ഗോളടിച്ചപ്പോൾ, ഗബ്രിയേൽ ജീസസിന്‍റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. 65ാം മിനിറ്റിൽ ചുക്ക്‌വുനോസോ മാഡ്യൂകെ ചെൽസിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍