സ്റ്റേഡിയത്തിൽ നിന്ന് പക്ഷിക്കാഷ്ടം നീക്കം ചെയ്യുന്നു

 
Sports

സ്റ്റേഡിയത്തിൽ പക്ഷിക്കാഷ്ടം, ഓക്കാനിച്ച് സിംഗപ്പുർ താരം; ബാഡ്മിന്‍റൺ ടൂർണമെന്‍റ് നിർത്തി വച്ചു|Video

സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പക്ഷിക്കാഷ്ടം വീഴാൻ തുടങ്ങിയതോടെ മാച്ച് നിർത്തി വയ്ക്കുകയായിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഇൻഡോർ സ്റ്റേഡിയത്തിൽ പക്ഷിക്കാഷ്ടം നിറഞ്ഞതോടെ ഇന്ത്യ ഓപ്പർ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റ് നിർത്തി വച്ചു. ഇന്ത്യയുടെ എച്ച്.എസ്.പ്രണോയും സിംഗപ്പൂരിന്‍റെ ലോ കീൻ യ്വൂ വും തമ്മിലുള്ള മെൻസ് സിംഗിൾസിന്‍റെ രണ്ടാം റൗണ്ടിനിടെയാണ് മാച്ച് നിർത്തി വച്ചത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മാച്ച് നടത്തിയിരുന്നത്. എന്നാൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പക്ഷിക്കാഷ്ടം വീഴാൻ തുടങ്ങിയതോടെ മാച്ച് നിർത്തി വയ്ക്കുകയായിരുന്നു.

പ്രണോയുടെയും ലോയുടെയും മാച്ച് രണ്ട് തവണയാണ് പക്ഷിക്കാഷ്ടം മൂലം നിർത്തി വയ്ക്കേണ്ടി വന്നത്. 16-14 എന്ന നിലയിൽ പ്രണോയ് ലീഡ് ചെയ്യുമ്പോൾ 1-0 എന്ന നിലയിൽ ലീഡ് ചെയ്യുമ്പോഴുമായിരുന്നു മാച്ച് നിർത്തി വച്ചത്.

രണ്ടു തവണയും അധികൃതർ സ്റ്റേഡിയം പരിശോധിക്കുകയും മേൽക്കൂരയിൽ നിന്ന് വീഴുന്ന പക്ഷിക്കാഷ്ടം നീക്കുകയും ചെയ്തിരുന്നു. ഇടവേള‍യിൽ ലോ മേൽക്കൂരയിലേക്ക് സൂക്ഷിച്ചു നോക്കുന്നതും മാലിന്യം കണ്ട് ഓക്കാനിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ