കാര്യവട്ടം സ്റ്റേഡിയം

 
Sports

പരിപാലനം പാളി; കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇല്ല

ലോകകപ്പിനു മുന്നോടിയായി എൽഇഡി ഫ്ലഡ് ലൈറ്റ് സംവിധാനം സജ്ജമാക്കാൻ ഇരിക്കേയാണ് മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പായത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ല. പരിപാലനത്തിൽ വരുത്തിയ വീഴ്ചയാണ് കാര്യവട്ടം സ്റ്റേഡിയത്തിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്നായിരുന്നു പ്രതീക്ഷ. ബിസിസിഐ സമർപ്പിച്ച സ്റ്റേഡിയങ്ങളുടെ പ്രാഥമിക പട്ടികയിലും കാര്യവട്ടം ഇടം പിടിച്ചിരുന്നു.

കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എൽ) ആണ് സ്റ്റേഡിയം പരിപാലിക്കുന്നത്. പുൽമൈതാനം മാത്രമാണ് അന്താരാഷ്ട്ര നിലവാരത്തിൽ കേരള ക്രിക്കറ്റ് അസോസിയഷൻ പരിപാലിക്കുന്നത്. ലോകകപ്പിനു മുന്നോടിയായി എൽഇഡി ഫ്ലഡ് ലൈറ്റ് സംവിധാനം സജ്ജമാക്കാൻ ഇരിക്കേയാണ് മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പായത്.

നിർദേശങ്ങൾ പാലിക്കാതെ സ്റ്റേഡിയം സിനിമാ ഷൂട്ടിങ്ങുകൾക്കായി നൽകിയിരുന്നു. ഇതു മൂലം പുൽമൈതാനം നശിച്ചുവെന്നും എത്രയും പെട്ടെന്ന് സ്റ്റേഡിയം പരിപാലനം കെഎസ്എഫ്എല്ലിൽ നിന്ന് തിരികെ വാങ്ങണം എന്നും കെസിഎ ആവശ്യപ്പെടുന്നുണ്ട്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും