സ്വപ്നിൽ കുശാലെ 
Olympics 2024

ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ

സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടം ചരിത്രത്തിൽ ആദ്യം.

പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിംപിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിന്‍റെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യക്ക് ഒളിംപിക് മെഡൽ കിട്ടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തേക്കു പോയ ശേഷമാണ് വീരോചിതമായ തിരിച്ചുവരവിലൂടെ സ്വപ്നിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തത്.

451.4 പോയിന്‍റാണ് സ്വപ്നിൽ നേടിയത്. നേരത്തെ മനു ഭാകറിലൂടെയാണ് ഇന്ത്യ ഒളിംപ്കിസ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ സരബ്ജോത് സിങ്ങുമായി ചേർന്ന് മിക്സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

മഹാരാഷ്‌ട്ര സ്വദേശിയായ സ്വപ്നിൽ, ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് കരിയർ തുടങ്ങിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്നത് ഇതാദ്യം.

ഷൂട്ടിങ്ങിൽ ആരെയും മാതൃകയാക്കിയിട്ടില്ലെന്നു പറയുന്ന സ്വപ്നിൽ, ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയെയാണ് മാതൃകയാക്കിയിരിക്കുന്നത്. ധോണിയും റെയിൽവേയിൽ ടിക്കറ്റ് കലക്റ്ററായാണ് കരിയർ ആരംഭിക്കുന്നത്. ധോണിയുടെ ബയോപിക് പലവട്ടം ആവർത്തിച്ചു കണ്ടിട്ടുണ്ടെന്നും സ്വപ്നിൽ പറയുന്നു.

പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർ കുശാലെയെ അഭിനന്ദിച്ചു.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'